'ഡിഎൻഎ അല്ല ആദ്യം പ്ലാൻ ചെയ്തത്, പൊലീസ് കഥ മതിയെന്നത് നിർമാതാവിന്റെ നിർദ്ദേശം' : എ.കെ സന്തോഷ്

'ഡിഎൻഎ അല്ല ആദ്യം പ്ലാൻ ചെയ്തത്, പൊലീസ് കഥ മതിയെന്നത് നിർമാതാവിന്റെ നിർദ്ദേശം' : എ.കെ സന്തോഷ്
Published on

ആദ്യം പ്ലാൻ ചെയ്ത ചിത്രം ഡിഎൻഎ ആയിരുന്നില്ല എന്ന് തിരക്കഥാകൃത്ത് എ.കെ സന്തോഷ്. നിർമാതാവ് പറഞ്ഞിട്ടാണ് ഒരു പോലീസ് സബ്ജക്ടിൽ വർക്ക് ചെയ്യാൻ തീരുമാനിച്ചത് എന്നും അഷ്‌കറിനെ നായകനായി നിർദ്ദേശിച്ചത് നിർമാതാവായിരുന്നു എന്നും സന്തോഷ് പറയുന്നു. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങി നിരവധി സിനിമകളൊരുക്കിയ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഇവസ്റ്റി​ഗേറ്റീവ് ത്രില്ലർ ചിത്രമാണ് ഡിഎൻഎ. തങ്ങൾ‌ രണ്ട് പേരും ചേർന്ന് സുരേഷ് ഗോപിയുമായി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു എന്നും ചില പ്രശ്നങ്ങൾ കാരണം അത് അന്ന് നടന്നിരുന്നില്ല എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ എ.കെ സന്തോഷ് പറഞ്ഞു.

'ഡിഎൻഎ അല്ല ആദ്യം പ്ലാൻ ചെയ്തത്, പൊലീസ് കഥ മതിയെന്നത് നിർമാതാവിന്റെ നിർദ്ദേശം' : എ.കെ സന്തോഷ്
'ഒരു ആക്ഷന്റെ റിയാക്ഷനാണ് ഡിഎൻഎ, കഥ മുന്നോട്ട് കൊണ്ടുപോകുന്നത് റായ് ലക്ഷ്മിയുടെ കഥാപാത്രം' ; തിരക്കഥാകൃത്ത് എകെ സന്തോഷ് അഭിമുഖം

എ.കെ സന്തോഷ് പറഞ്ഞത്:

ഒരു നല്ല സംവിധായകനാണ് എന്ന് തെളിയിച്ചിട്ടുള്ള ആളാണ് ടിഎസ് സുരേഷ് ബാബു. എത്രയോ വലിയ സംവിധായകന്മാർ സിനിമയിൽ നിന്ന് ഗ്യാപ് എടുത്ത് രണ്ടാമത് ഭീകരമായി തിരിച്ചുവന്നിട്ടുണ്ട്. ഞങ്ങൾ രണ്ടു പേരും ചേർന്ന് സുരേഷ് ഗോപിയുമായി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. അന്ന് ചില കോസ്റ്റിന്റെ പ്രശ്നങ്ങൾ കാരണം അത് നടന്നില്ല. രണ്ടു കുടുംബങ്ങളും അവർ തമ്മിലുള്ള പ്രശ്നങ്ങളും ഒക്കെ ഉൾപ്പെടുന്ന ഫാമിലി സിനിമകളാണ് ടിഎസ് സുരേഷ് ബാബു സർ ചെയ്തുകൊണ്ടിരുന്നത്. അങ്ങനത്തെ ഒരു സിനിമ ഇന്ന് എടുക്കണമെങ്കിൽ അതുപോലെ വലിയൊരു താരത്തെ നമുക്ക് കിട്ടണം. ആറാം തമ്പുരാനിലെ ജഗന്നാഥനെയോ സംഘത്തിലെ കുട്ടപ്പായിയെയോ ഒന്നും നമ്മുക്കൊരു ചെറുപ്പക്കാരനെ വച്ച് ചിന്തിക്കാൻ കഴിയില്ല. അഷ്കറിനെ നിർമ്മാതാവാണ് ഞങ്ങൾക്ക് സജസ്റ്റ് ചെയ്യുന്നത്. ആദ്യം ഡിഎൻഎ അല്ല ഒരു ലൈറ്റ് കഥയാണ് പ്ലാൻ ചെയ്തത്. അതിൽ നിന്നാണ് പിന്നീട് ഈ സിനിമയിലേക്ക് ഞാനും സുരേഷ് ബാബു സാറും എത്തുന്നത്. നിർമാതാവിന്റെ അടുത്ത് ചെന്നപ്പോൾ ഒരു പോലീസ് സബ്ജെക്ട് ആയാൽ നന്നാവുമെന്ന് അദ്ദേഹത്തിന് ഒരു സജഷൻ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഒരു പോലീസ് സബ്ജെക്ട് വർക്ക് ചെയ്തു. എഴുതി കഴിഞ്ഞപ്പോഴേക്കും അത് വലിയൊരു സിനിമയായി മാറി.

അഷ്‌കർ സൗദാന്‍, റായ് ലക്ഷ്മി, ഹന്നാ റെജി കോശി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ്. ഒരു സിറ്റിയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും അതിനെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്ധ്യോ​ഗസ്ഥരുടെ കഥയുമാണ് സിനിമയുടെ ഇതിവൃത്തം. റിയാസ് ഖാന്‍, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം ജൂൺ 14 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in