Film News

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

പ്രശസ്ത തമിഴ് ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ ഇന്നലെ ആയിരുന്നു മരണം. മരണകാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ​ഗാനങ്ങൾക്ക് ശബ്ദം നൽകിയ ആണ് ഉമ നാരായണൻ. ‌ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ​ഗാനങ്ങൾ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്.

1980-ൽ പുറത്തിറങ്ങിയ 'നിഴലുകൾ' എന്ന ചിത്രത്തിലെ 'പൂങ്കാതാവേ താൽ തിരവൈ' എന്ന ഗാനത്തിലൂടെയാണ് ഉമാ രമണൻ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ഗാനം ജനപ്രിയമാവുകയും ഉമാ രമണന് കൂടുതൽ ഓഫറുകൾ ലഭിക്കുകയും ചെയ്തു. ഭർത്താവിനൊപ്പം നിരവധി കച്ചേരികളിലും ഇവർ പാടിയിട്ടുണ്ട്. മുപ്പത്തി അഞ്ച് വർഷത്തിൽ ആറായിരത്തിലേറെ കച്ചേരികൾ ഉമ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയവയാണ് ഇളയരാജയോടൊപ്പം പ്രവർത്തിച്ച പാട്ടുകൾ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ​ഗാനമാണ് ഉമ അവാസനമായി പാടിയത്. മണി ശർമ ആയിരുന്നു ​ഗാനത്തിന് സം​ഗീതം നൽകിയത്.

ഉമാ രമണൻ്റെ സംസ്‌കാരം സ്വകാര്യമായതിനാൽ കവറേജ് ഒഴിവാക്കണമെന്ന് രാമൻ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. ഉമ രമണനെ താൻ ചീഫ് എന്നാണ് വിളിക്കാറുണ്ടായിരുന്നതെന്നും അവളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും പുറത്തുവിട്ട വീഡിയോയിൽ രമണൻ പറഞ്ഞു.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT