Film News

എന്താണ് 'പൊറാട്ട് നാടകം', മലയാളത്തിൽ വീണ്ടുമൊരു പൊളിറ്റിക്കൽ സറ്റയർ

വലിയ ഇടവേളക്ക് ശേഷം ആക്ഷേപ ഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമായി പൊറാട്ട് നാടകം തിയറ്ററിലേക്ക്. സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം 'കൂടിയാണ് പൊറാട്ട് നാടകം. സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് സിനിമ.

'ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. ആനുകാലിക സംഭവങ്ങളുമായി ഈ സിനിമയുടെ കഥയ്‍ക്കോ കഥാപാത്രങ്ങൾക്കോ യാതൊരു ബന്ധവുമില്ല, അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ തിരക്കഥാകൃത്ത് സുനീഷ് വരനാട് സോഷ്യൽമീഡിയയിൽ ടീസർ പങ്കുവെച്ചിരിക്കുന്നത്. സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികത്തോടന്നുബന്ധിച്ച് ഓഗസ്റ്റ്‌ 9 നാണ് മുമ്പ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ വയനാട്ടിൽ സംഭവിച്ച പ്രകൃതിക്ഷോഭത്തിൻ്റേയും, ദുരന്തത്തിൻ്റേയും പശ്ചാത്തലത്തിൽ റിലീസ് തീയതി മാറ്റി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രം ഒക്ടോബർ 18നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.

എന്തുകൊണ്ട് പൊറാട്ട് നാടകമെന്ന് പേര്, സുനീഷ് വാരനാട് പറയുന്നത്

നമ്മൾ മാധ്യമപ്രവർത്തകർ നിരന്തരം ഉപയോ​ഗിക്കുന്ന പേരാണ് പൊറാട്ട് നാടകം. ഈ സിനിമക്ക് മറ്റൊരു പേരാണ് ആലോചിച്ചിരുന്നത്. സംവിധായകൻ സിദ്ദിഖ് സാറാണ് ഈ പേരിട്ടത്. കുറേക്കൂടി വിവാദമായേനെ ആ പേരായിരുന്നെങ്കിൽ. ഇതിന് മുമ്പ് ഞാൻ തിരക്കഥ എഴുതിയ ഈശോ ടൈറ്റിലിൽ തന്നെ വിവാദമായത് മുൻനിർത്തി ഇത് തന്നെയാണോ നിനക്ക് പണിയെന്ന് തമാശയായി സിദ്ദീഖ് സാർ പറഞ്ഞു. അങ്ങനെ ഈ പേരിലെത്തി.

ഒരു കഥയുണ്ടാകും, അത് നിയതമായ രീതിയിലാകില്ല, പൊറാട്ട് നാടകത്തിന് സവിശേഷമായ രീതിയുണ്ട്. നേരം വെളുക്കുന്നത് വരെ കലാകാരൻമാർ ഇംപ്രവൈസ് ചെയ്താണ് പൊറാട്ട് നാടകം പോവുക. 21 ദിവസം ഒരാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ. വർഷങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് സിനിമ. ഈ പോസ്റ്ററിൽ തന്നെ ഒരു പശുവും അതിന്റെ വാലും ചാണകവും കാണാം, ഒരു കോഴിയെയും കാണാം. രാഷ്ട്രീയം എങ്ങനെയാണ് ഒരു മനുഷ്യന്റെ ജീവിതത്തെ കുടുംബ ജീവിതത്തെ സ്വാധീനിക്കുക ഇടപെടുക എന്നതാണ് ഈ സിനിമ.

ഗോമാതാവും കമ്യൂണിസ്റ്റ് പച്ചയും ചാണകവും മാർക്സ് മുത്തപ്പനും മറ്റുമൊക്കെ ഉൾക്കൊള്ളിച്ചുള്ള സിനിമയുടെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം ‘ ഒരുങ്ങിയത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തോടെയാണ്. മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നൊരു പ്രത്യേകതയുമുണ്ട്.

ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹൻലാൽ’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌.

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്ത്രീ സൗഹൃദ തൊഴിലിടം ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം

'പൊറാട്ട് നാടക'ത്തിന് രാഷ്ട്രീയ പാർട്ടികളെ ട്രോളുന്ന സ്വഭാവമുണ്ട്': സുനീഷ് വാരനാട്

അവസാനമായി സിദ്ദീഖ് സാറിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് 'പൊറാട്ട് നാടകം', അദ്ദേഹം ഇപ്പോഴും ഈ സിനിമയ്ക്ക് പിന്നിലുണ്ട്: ധർമ്മജൻ ബോൾഗാട്ടി

രണ്ടും കൽപ്പിച്ച് ഡബിൾ മോഹനൻ, പൃഥ്വിരാജിന്റെ പിറന്നാളിന് 'വിലായത്ത് ബുദ്ധ' മാസ് ലുക്ക്

ദീപാവലിയ്ക്ക് ഒരുങ്ങി ദുബായ്, ആഘോഷം 25 മുതല്‍

SCROLL FOR NEXT