Film News

'വരയനിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രം'; ലിയോണ ലിഷോയ്

സീരിയസായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്നപ്പോൾ ലഭിച്ച വ്യത്യസ്ത കഥാപാത്രമാണ് വരയനിലേത് എന്ന് ലിയോണ ലിഷോയി. കരിയറിൽ ആദ്യമായി ഡ്യൂയറ്റ് സോംഗിൽ അഭിനയിക്കാനും വരയനിലൂടെ സാധിച്ചുവെന്ന് ലിയോണ ലിഷോയി പറഞ്ഞു.

ലിയോണ ലിഷോയിയുടെ വാക്കുകൾ

ജിജോ ചേട്ടനാണ് ഈ കഥാപാത്രം ചെയ്യാനായി എന്നെ വിളിക്കുന്നത്. 'ഇഷ്ക്', 'അന്വേക്ഷണം', 'അതിരൻ' ഇതെല്ലാം ചെയ്ത് കഴിഞ്ഞ് കമ്മിറ്റ് ചെയ്ത ചിത്രമാണ് 'വരയൻ'. ഈ ചിത്രങ്ങളിലെല്ലാം കുറച്ചധികം സീരിയസായ കഥാപാത്രമായിരുന്നു എന്റേത്. എന്നാൽ 'വരയൻ' ലെ അങ്ങനെ ആയിരുന്നില്ല. ഇവയിൽ നിന്നെല്ലാം തികച്ചും വേറിട്ട് നിൽക്കുന്ന ഒന്നായിരുന്നു. അങ്ങനെയൊന്ന് ഞാനിതുവരെ ചെയ്തിട്ടില്ല. അത് എനിക്ക് കൗതുകകരമായി തോന്നി. എനിക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്ഥമായി ചെയ്യണമെന്നുണ്ടായിരുന്നു. അത് കാരണമാണ് 'വരയൻ' തിരഞ്ഞെടുത്തത്. സത്യം സിനിമാസ് പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ ചിത്രം, സിജുവിന്റെ കൂടെയുള്ള ആദ്യ ചിത്രം, ഇതെല്ലാം എനിക്ക് പുതുമയുള്ളതായിരുന്നു. പിന്നെ ഒരു ഡ്യൂയറ്റ് സോങ്ങുണ്ട്, ഞാൻ ഇതിനു മുന്നെ ചെയ്യാത്തൊരു കാര്യമാണത്. അതൊന്ന് ചെയ്തു നോക്കണമെന്നുണ്ടായിരുന്നു.

ഡേയ്സി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഡേയ്സി ഭയങ്കര ബോൾഡായിട്ടുള്ളൊരാളാണ്. അതോടൊപ്പം കുറച്ച് കുരുത്തക്കേടും അഹങ്കാരവുമൊക്കെ അവൾക്കുണ്ട്. ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകളാണ്. കാശുള്ളവന്റെ മോളെന്നുള്ള അഹങ്കാരം നല്ലപോലെ അവൾക്കുണ്ട്. ബുള്ളറ്റിലാണ് അവളുടെ കറക്കം, പിന്നെ പള്ളിലച്ഛനെ വളക്കാനുള്ള ശ്രമത്തിലാണ്, അങ്ങനെയൊക്കെയാണവൾ.

സിജുവിനോടൊപ്പമുള്ള കെമസ്ട്രി അടിപൊളി ആയിരുന്നു. ആലപ്പുഴ അയലന്റിലായിരുന്നു ഷൂട്ട്. എല്ലാ ദിവസവും ബോട്ടിൽ കയറി ഒന്നര മണിക്കൂർ യാത്ര ചെയ്തിട്ടാണ് തുരുത്തിലേക്കെത്തുന്നത്. തുരുത്തിലെത്തി കഴിഞ്ഞാൽ സെറ്റിലെ ആളുകൾ മാത്രമൊള്ളൂ. ഷൂട്ട് കഴിഞ്ഞാൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തുപോവും. ഞങ്ങൾ രണ്ടുപേരും ഫുഡീസായതുകൊണ്ട് നല്ല കോമ്പിനേഷൻ ആയിരുന്നു. ഷൂട്ട് കഴിഞ്ഞാൽ പുറത്ത് ഫുഡ് കഴിക്കാൻ പോവലായിരുന്നു ഞങ്ങളുടെ മെയിൻ പരിപാടി.

യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ചിരിക്കുന്നത്. ഫാദർ ഡാനി കപ്പൂച്ചിന്റെതാണ് തിരക്കഥ. മെയ് 20 ന് റിലീസ് ചെയ്യുന്ന ചിത്രം 'പുഞ്ചിരിക്ക് പിന്നിലെ ഭീകരത' എന്ന ടാഗ്‌ലൈനിൽ പുറത്തിറങ്ങുന്നത്. ലിയോണ ലിഷോയിയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. 'ടൈ​ഗർ' എന്ന് പേരുള്ള നായയും പ്രധാന കഥാപാത്രമാണ്.

സുഹാസിനിക്ക് ദേശീയ പുരസ്കാരം കിട്ടാത്തതിനെക്കുറിച്ച് എല്ലാവരും ചോദിച്ചു, എന്നെക്കാൾ മികച്ചൊരു നടന് അത് കിട്ടിയെന്ന് ഞാൻ മറുപടി പറഞ്ഞു

സൂപ്പർ സ്റ്റാറിനൊപ്പം തമിഴിലെ ഹിറ്റ് സംവിധാനകന്റെ പ്രൊജക്ട് നിരസ്സിച്ചാണ് ഈ സീരീസ് ഞാൻ തെരഞ്ഞെടുത്തത്; റഹ്മാൻ

'കാരവാനിലേക്ക് കയറി നോക്കിയപ്പോൾ പുകപടലങ്ങൾക്കുള്ളിൽ ഇരിക്കുന്ന ആ നടനെയാണ് കണ്ടത്'; സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ഭാ​ഗ്യലക്ഷ്മി

'ഞാൻ സിനിമ കാണുന്നത് നിർത്തിയിട്ട് ഏഴ് വർഷത്തോളമായി, സിനിമയല്ല സീരീസാണ് എനിക്ക് ഇഷ്ടം'; സുഹാസിനി മണിരത്നം

ചില ക്ലാസിക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം, അവയുടെ റീമേക്കിനോട് താല്പര്യമില്ല; റഹ്മാൻ

SCROLL FOR NEXT