Film News

ഉര്‍വശിയും ബീന ആര്‍.ചന്ദ്രനും മികച്ച നടിമാര്‍, പൃഥ്വിരാജ് മികച്ച നടന്‍, ബ്ലെസി സംവിധായകന്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് നടന്‍ പൃഥ്വിരാജ് സുകുമാരന്റെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ഉര്‍വശിയും ഫാസില്‍ റസാഖ് സംവിധാനം ചെയ്ത തടവ് എന്ന ചിത്രത്തിലൂടെ ബീന ആര്‍ ചന്ദ്രനും പങ്കിട്ടു. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോറാണ് മികച്ച ചിത്രം. ആടുജീവിതത്തിലൂടെ ബ്ലസി മികച്ച സംവിധായകനായി. പൃഥ്വിരാജിനും ബ്ലെസിയ്ക്കും ഉള്‍പ്പടെ ഒമ്പത് അവാര്‍ഡുകളാണ് ആടുജീവിതം കരസ്ഥമാക്കിയിരിക്കുന്നത്. 160 ചിത്രങ്ങളായിരുന്നു 2023ലെ പുരസ്‌കാര നിര്‍ണ്ണയത്തിനായി സമര്‍പ്പിക്കപ്പെട്ടത്. സംസ്ഥാന അവാര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയായിരുന്നു ഇത്. കുട്ടികളുടെ വിഭാഗത്തില്‍ 4 ചിത്രങ്ങളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ നിന്നും പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കാണുകയും അതില്‍ 35 സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയുമായിരുന്നു.

ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സഹായതയെയും അതിനു ശേഷമുള്ള ശരീരഭാഷയെയും തന്മയത്വത്തോടെ അവതരിപ്പിച്ചു എന്നാണ് മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ട് പൃഥ്വിരാജിനെക്കുറിച്ച് ജൂറി നടത്തിയ പരാമര്‍ശം. തുലനം ചെയ്യാന്‍ പറ്റാത്ത മനുഷ്യാവസ്ഥകളുടെ രണ്ട് വശങ്ങളെ അവിസ്മരണീയമാക്കിയതിനാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ഉര്‍വശിക്കും തടവ് എന്ന ചിത്രത്തിലൂടെ ബീന ആര്‍ ചന്ദ്രനും പുരസ്‌കാരം നല്‍കിയതെന്ന് ജൂറി വ്യക്തമാക്കി. മകന്റെ മരണത്തെ തുടര്‍ന്ന് പുത്രവധുവുമായി ഇണങ്ങിയും പിണങ്ങിയും ആത്മബന്ധം സ്ഥാപിക്കുന്ന കഥാപാത്രത്തിന്റെ സംഘര്‍ഷഭരിതമായ ഭാവാവിഷ്‌കാരത്തിനാണ് ഉര്‍വശി അവാര്‍ഡിന് അര്‍ഹയായത്. തടവ് എന്ന ചിത്രത്തിലൂടെ ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നുപോവുന്ന സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ അനായാസമായി അവതരിപ്പിച്ച് ഫലിപ്പിച്ചതാണ് ബീന ആര്‍ ചന്ദ്രന് പുരസ്‌കാരം ലഭിച്ചത്.

കുട്ടികളുടെ ചിത്രത്തിന്റെ വിഭാഗത്തില്‍ ഇത്തവണ പുരസ്‌കാരങ്ങളൊന്നും നല്‍കിയില്ല. നാലു ചിത്രങ്ങളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇവയില്‍ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാല്‍ ഫീച്ചര്‍ ഫിലിമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജൂറി വിലയിരുത്തി. മറ്റു മൂന്നു ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കാന്‍ തക്ക നിലവാരമുള്ളവയായിരുന്നില്ല. പ്രാഥമിക ജൂറി തെരഞ്ഞെടുക്കാത്ത മൂന്നു ചിത്രങ്ങള്‍ അന്തിമ ജൂറി തിരിച്ചുവിളിച്ചു കാണുകയുണ്ടായി. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമ ജൂറി അവാര്‍ഡ് നിര്‍ണയത്തിനായി വിലയിരുത്തിയത്. അന്തിമ പട്ടികയിലെ 38 ചിത്രങ്ങളില്‍ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായിരുന്നു

അവാര്‍ഡുകളുടെ മുഴുവന്‍ പട്ടിക

രചനാ വിഭാഗം

1. മികച്ച ചലച്ചിത്രഗ്രന്ഥം - മഴവില്‍ കണ്ണിലൂടെ മലയാള സിനിമ

ഗ്രന്ഥകര്‍ത്താവ് - കിഷോര്‍ കുമാര്‍

2. മികച്ച ചലച്ചിത്ര ലേഖനം - ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍

ലേഖകന്‍ - ഡോ.രാജേഷ് എം.ആര്‍.

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

1. പുസ്തകം - കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍

ഗ്രന്ഥകര്‍ത്താവ് -പി.പ്രേമചന്ദ്രന്‍

2. ലേഖനം - ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ :

ചരിത്രവും രാഷ്ട്രീയവും

ലേഖകന്‍ - അനൂപ് കെ.ആര്‍

ചലച്ചിത്ര വിഭാഗം

1. മികച്ച ചിത്രം - കാതല്‍ ദി കോര്‍

സംവിധായകന്‍ - ജിയോ ബേബി

നിര്‍മ്മാതാവ് - മമ്മൂട്ടി, മമ്മൂട്ടി കമ്പനി

2. മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട

സംവിധായകന്‍ - രോഹിത് എം.ജി കൃഷ്ണന്‍

നിര്‍മ്മാതാവ് - ജോജു ജോര്‍ജ്

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്

3. മികച്ച സംവിധായകന്‍ - ബ്ലെസി

ചിത്രം - ആടുജീവിതം

4. മികച്ച നടന്‍ - പൃഥ്വിരാജ് സുകുമാരന്‍

ചിത്രം - ആടുജീവിതം

5. മികച്ച നടി - ഉര്‍വശി, ബീന ആര്‍. ചന്ദ്രന്‍

ചിത്രങ്ങള്‍ - ഉള്ളൊഴുക്ക്, തടവ്

6. മികച്ച സ്വഭാവനടന്‍ - വിജയരാഘവന്‍

ചിത്രം - പൂക്കാലം

7. മികച്ച സ്വഭാവനടി - ശ്രീഷ്മ ചന്ദ്രന്‍

ചിത്രം - പൊമ്പളൈ ഒരുമൈ

8. മികച്ച ബാലതാരം (ആണ്‍) - അവ്യുക്ത് മേനോന്‍

ചിത്രം - പാച്ചുവും അത്ഭുതവിളക്കും

9. മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ അഭിലാഷ്

ചിത്രം - ശേഷം മൈക്കില്‍ ഫാത്തിമ

10. മികച്ച കഥാകൃത്ത് - ആദര്‍ശ് സുകുമാരന്‍

ചിത്രം - കാതല്‍ ദി കോര്‍

11. മികച്ച ഛായാഗ്രാഹകന്‍ - സുനില്‍ കെ.എസ്.

ചിത്രം - ആടുജീവിതം

12. മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി കൃഷ്ണന്‍

ചിത്രം - ഇരട്ട

13. മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍) - ബ്ലെസി

ചിത്രം - ആടുജീവിതം

14. മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനന്‍

ഗാനം - ചെന്താമരപ്പൂവിന്‍

ചിത്രം - ചാവേര്‍

15. മികച്ച സംഗീത സംവിധായകന്‍ - ജസ്റ്റിന്‍ വര്‍ഗീസ്

(ഗാനങ്ങള്‍)

ഗാനം - ചെന്താമരപ്പൂവിന്‍

ചിത്രം - ചാവേര്‍

16. മികച്ച സംഗീത സംവിധായകന്‍ - മാത്യൂസ് പുളിക്കന്‍

(പശ്ചാത്തല സംഗീതം)

ചിത്രം - കാതല്‍ ദി കോര്‍

17. മികച്ച പിന്നണി ഗായകന്‍ (ആണ്‍) - വിദ്യാധരന്‍ മാസ്റ്റര്‍

ഗാനം - പതിരാണെന്നോര്‍ത്തൊരു കനവില്‍

ചിത്രം - ജനനം 1947 പ്രണയം തുടരുന്നു

18. മികച്ച പിന്നണി ഗായിക (പെണ്‍) - ആന്‍ ആമി

ഗാനം - തിങ്കള്‍പ്പൂവിന്‍ ഇതളവള്‍

ചിത്രം - പാച്ചുവും അത്ഭുതവിളക്കും

19. മികച്ച ചിത്രസംയോജകന്‍- സംഗീത് പ്രതാപ്

ചിത്രം - ലിറ്റില്‍ മിസ് റാവുത്തര്‍

(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)

20. മികച്ച കലാസംവിധായകന്‍- മോഹന്‍ദാസ്

ചിത്രം - 2018 എവരിവണ്‍ ഈസ് എ ഹീറോ

21. മികച്ച സിങ്ക് സൗണ്ട് - ഷമീര്‍ അഹമ്മദ്

ചിത്രം - ഒ. ബേബി

22. മികച്ച ശബ്ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍

ചിത്രം - ആടുജീവിതം

23. മികച്ച ശബ്ദരൂപകല്‍പ്പന - ജയദേവന്‍ ചക്കാടത്ത്,

അനില്‍ രാധാകൃഷ്ണന്‍

ചിത്രം - ഉള്ളൊഴുക്ക്

24. മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - വൈശാഖ് ശിവഗണേഷ്

(ന്യൂബ് സിറസ്)

ചിത്രം - ആടുജീവിതം

25. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് - രഞ്ജിത് അമ്പാടി

ചിത്രം - ആടുജീവിതം

26. മികച്ച വസ്ത്രാലങ്കാരം - ഫെമിന ജബ്ബാര്‍

ചിത്രം - ഒ.ബേബി

27. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) - റോഷന്‍ മാത്യൂ

ചിത്രങ്ങള്‍ - ഉള്ളൊഴുക്ക്, വാലാട്ടി

കഥാപാത്രം - ''ഉള്ളൊഴുക്കി''ലെ രാജീവ് എന്ന കഥാപാത്രം,

''വാലാട്ടി''യിലെ ടോമി എന്ന നായ.

28. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) - സുമംഗല

ചിത്രം - ജനനം 1947 പ്രണയം തുടരുന്നു

കഥാപാത്രം - ഗൗരി ടീച്ചര്‍

29. മികച്ച നൃത്തസംവിധാനം - ജിഷ്ണു

ചിത്രം - സുലൈഖ മന്‍സില്‍

30. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം - ആടുജീവിതം

31. മികച്ച നവാഗത സംവിധായകന്‍ - ഫാസില്‍ റസാഖ്

ചിത്രം - തടവ്

32. മികച്ച വി.എഫ്.എക്സ്‌

2018 എവരി വൺ ഈസ് എ ഹീറോ

ആൻഡ്രൂ ഡിക്രൂസ്

വെെശാഖ് ബാബു

33. സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാ​ഗം

ശാലിനി ഉഷാദേവി

എന്നെന്നും

പ്രത്യേക ജൂറി അവാർഡ്

1 ചിത്രം - ഗഗനചാരി

നിര്‍മ്മാതാവ് - അജിത്കുമാര്‍ സുധാകരന്‍

സംവിധായകന്‍ - അരുണ്‍ ചന്ദു

2 അഭിനയം - കൃഷ്ണന്‍

ചിത്രം - ജൈവം

(ശില്പവും പ്രശസ്തിപത്രവും)

3 അഭിനയം - കെ.ആര്‍.ഗോകു

ചിത്രം - ആടുജീവിതം

(ശില്പവും പ്രശസ്തിപത്രവും)

4 അഭിനയം - സുധി കോഴിക്കോട്

ചിത്രം - കാത ദി കോര്‍

കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ നാലു ചിത്രങ്ങളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയി ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാ ഫീച്ചര്‍ ഫിലിമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജൂറി വിലയിരുത്തി. മറ്റു മൂന്നു ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കാന്‍ തക്ക നിലവാരമുള്ളവയായിരുന്നില്ല. പ്രാഥമിക ജൂറി തെരഞ്ഞെടുക്കാത്ത മൂന്നു ചിത്രങ്ങള്‍ അന്തിമ ജൂറി തിരിച്ചുവിളിച്ചു കാണുകയുണ്ടായി. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമജൂറി അവാര്‍ഡ് നിര്‍ണയത്തിനായി സസൂക്ഷ്മം വിലയിരുത്തിയത്. അന്തിമപട്ടികയിലെ 38 ചിത്രങ്ങളി 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായി രുന്നുവെന്നത് മലയാളസിനിമയുടെ 'ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണ്.

ഗെയിം ഓഫ് ത്രോൺസിലെ റെഡ് വെഡിങ് പോലെയാണ് ലിയോയുടെ ഫ്ലാഷ്ബാക്ക് ആലോചിച്ചത്, വിജയ്യുടെ പാട്ടിന് വേണ്ടി ആ ഐഡിയ ഉപേക്ഷിച്ചു; ലോകേഷ് കനകരാജ്

കൂലിക്ക് ശേഷം ഇനി വരാനിരിക്കുന്നത് LCU ന്റെ പീക്ക് സിനിമയെന്ന് ലോകേഷ്, എല്ലാ താരങ്ങളും ഒന്നിച്ചെത്തുന്ന ആ ചിത്രം കൈതിയുടെ രണ്ടാം ഭാഗമോ?

സുഹാസിനിക്ക് ദേശീയ പുരസ്കാരം കിട്ടാത്തതിനെക്കുറിച്ച് എല്ലാവരും ചോദിച്ചു, എന്നെക്കാൾ മികച്ചൊരു നടന് അത് കിട്ടിയെന്ന് ഞാൻ മറുപടി പറഞ്ഞു

സൂപ്പർ സ്റ്റാറിനൊപ്പം തമിഴിലെ ഹിറ്റ് സംവിധാനകന്റെ പ്രൊജക്ട് നിരസ്സിച്ചാണ് ഈ സീരീസ് ഞാൻ തെരഞ്ഞെടുത്തത്; റഹ്മാൻ

'കാരവാനിലേക്ക് കയറി നോക്കിയപ്പോൾ പുകപടലങ്ങൾക്കുള്ളിൽ ഇരിക്കുന്ന ആ നടനെയാണ് കണ്ടത്'; സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് ഭാ​ഗ്യലക്ഷ്മി

SCROLL FOR NEXT