Film News

'ചിലര് ജിന്നാണെന്നും പറയുന്നുണ്ട്'; അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി വിശാഖ് നായരുടെ എക്സിറ്റ് പ്രമോ ടീസർ

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ചിത്രം എക്സിറ്റിന്റെ പ്രമോ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. പൂട്ടിക്കിടക്കുന്ന ഒരു വീടിന്റെ ഉള്ളിലേക്ക് കയറുന്ന മൂന്ന് ചെറുപ്പക്കാരും അതിനുള്ളിലെ മാംസഭോജിയായ ഒരു മനുഷ്യനും അയാളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന മൂന്ന് ചെറുപ്പക്കാരെയുമാണ് എക്സിന്റെ ടീസറിൽ കാണാൻ സാധിക്കുന്നത്. തീർത്തും ചങ്ങലയിൽ പൂട്ടിയിട്ട ഒരു മനുഷ്യ കഥാപാത്രമായാണ് ചിത്രത്തിൽ വെെശാഖ് നായർ എത്തുന്നത്. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. താൻ ഇതുവരെ ചെയ്തതിൽ നിന്ന് വളരെ എക്സ്ട്രീം ആയ കഥാപാത്രമാണ് എക്സിറ്റിലേതെന്നും ഇരുപത്തഞ്ച് കൊല്ലത്തോളം ഒരു മുറിയിൽ ചങ്ങലയിലിട്ട കഥാപാത്രത്തെ അവതരിപ്പിക്കാൻ ആനിമൽ ഫ്ലോയും കണ്ടംപററി ഡാൻസിന്റെ വർക്ക് ഷോപ്പിലും പങ്കെടുത്തു എന്നും വെെശാഖ് നായർ മുമ്പ് പറഞ്ഞിരുന്നു. സിനിമയിൽ മനുഷ്യനെ കഴിക്കുന്ന ഒരു സീനിൽ യഥാർത്ഥ മാംസമാണ് കഴിച്ചത് എന്നും ഇത്തരം കാര്യങ്ങളൊക്ക സിനിമയിൽ ചെയ്തു എന്നതുകൊണ്ടു തന്നെ സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ പ്രതികരണമാറിയാൻ എക്സ്റ്റെെഡാണെന്നും വിശാഖ് മുമ്പ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.

വിശാഖ് പറഞ്ഞത്:

ഈ സിനിമയിൽ സംഭാഷണങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഫിസിക്കൽ പെർഫോമൻസ് വളരെ പ്രധാനമായിരുന്നു. പിന്നെ കഥാപരമായിട്ട് ഈ കഥാപാത്രം ഇങ്ങനെ ആയതുകൊണ്ട് നടക്കുന്നതും ഇരിക്കുന്നതുമെല്ലാം സാധാരണ പോലെയായിരുന്നില്ല, പിന്നെ ചങ്ങലയുണ്ട്. അതുകൊണ്ട് ആനിമൽ ഫ്ലോ എന്നൊരു സാധനം പിക്കപ്പ് ചെയ്യേണ്ടി വന്നു. ഏകദേശം ഒരു മാസത്തോളം അത് ഫോളോ ചെയ്തു. പിന്നെ കണ്ടംപററി ഡാൻസിന്റെ വർക്ക് ഷോപ്പിസിന് പോയി, അതിലെ കുറച്ച് എലമെന്റ്സ് ഒക്കെ പഠിക്കാൻ പറ്റി. അത് ആ കഥാപാത്രത്തിന് ഒരു എക്സ്ട്രാ ഡെെമൻഷൻ കൊടുക്കാൻ കാരണമായിട്ടുണ്ട്, ഒരു കാരിക്കേച്ചർ രീതിയിലേക്ക് പോകാതെ എക്സ്ട്രാ ഡയമെൻഷ്യൻസുള്ള ഒരു കഥാപാത്രമായിട്ട് അതിനെ മാറ്റേണ്ടത് എന്റെ ജോലിയാണെല്ലോ? അതിനുള്ള ഒരു എഫർട്ട് എന്ന തരത്തിൽ കഥാപാത്രത്തിന്റെ ഭാഷ, ചലനം, പിന്നെ അതിലുള്ള കുറച്ചധികം ഇംപോർട്ടന്റായ സീക്വൻസാണ് അതിലെ ആക്ഷനും വയലൻസുകളും. അതിൽ ഓപ്പോസിറ്റ് നിൽക്കുന്നവർ രണ്ട് കാലിലാണ് നിൽക്കുന്നത്. അപ്പോൾ പെട്ടെന്ന് ഡയറക്ഷൻ മാറുക, പെട്ടന്ന് ഫ്ലിപ്പ് ചെയ്യുക, ചങ്ങല ഉപയോ​ഗിച്ച് ഇത് എങ്ങനെ ചെയ്യാൻ കഴിയും എന്ന് നോക്കുക, പഞ്ച് ചെയ്യാൻ പറ്റില്ല, കണ്ടംപററിയോടൊപ്പം ആനിമൽ ഫ്ലോ കൂടി ചേർന്ന് അതിന്റെ ബോഡിലാങ്ങ്വേജ് പ്ലസ്സ് ആക്ഷൻ സ്റ്റെലുകൂടി ക്രിയേറ്റ് ചെയ്യാൻ പറ്റി. ഏകദേശം രണ്ട് മാസത്തോളം നീണ്ട ട്രെയ്നിം​ഗ് ഉണ്ടായിരുന്നു ഇതിന് വേണ്ടി. കഥാപാത്രത്തിന് അത് ഇംപോർട്ടന്റായിരുന്നു. നഖം നന്നായിട്ട് വളർത്തണമായിരുന്നു, എന്നും ചെളിയിലും മണ്ണിലുമാണ് ഇരിക്കുന്നത്. ദേഹത്ത് ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നു. എന്നും രാത്രി കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേച്ചാണ് കിടന്നിരുന്നത്. അത്രത്തോളം പെയിൻ ഫുള്ളായിരുന്നു. ഫിസിക്കലി വളരെ ഇന്റൻസീവായിട്ടുള്ള ഷൂട്ടായിരുന്നു. യഥാർത്ഥ ഇറച്ചി കഴിക്കാൻ പറ്റി. മനുഷ്യനെ തിന്നുന്ന സീനിൽ യഥാർത്ഥ മാംസമാണ് കഴിക്കുന്നത്. അങ്ങനെ കുറേ വട്ടൊക്കെ ചെയ്യാൻ കഴിഞ്ഞു ഈ സിനിമയിൽ അതുകൊണ്ട് തന്നെ ആളുകളുടെ റെസ്പോൺൺസ് ഓർത്ത് വളരെ എക്സെെറ്റഡാണ്.

ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണ്. വേണു ഗോപാലകൃഷ്ണൻ നിർമിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് അനീഷ് ജനാർദ്ദനൻ ആണ്. റിയാസ് നിജാമുദ്ധീൻ ഛായാഗ്രഹണവും റിബിൻ റിച്ചാർഡ് സംഗീതവും നിർവഹിക്കുന്നു.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT