Gulf

ദുബായ് ഗ്ലോബല്‍ വില്ലേജിന് 18 ന് തുടക്കം

ദുബായ് ഗ്ലോബല്‍ വില്ലേജ് സന്ദർശകർക്കായി ഒക്ടോബർ 18 ന് തുറക്കും. ഗ്ലോബല്‍ വില്ലേജിന്‍റെ 28 മത് പതിപ്പാണ് ഇത്തവണത്തേത്. 40,000 കലാ പരിപാടികളും 400 ഓളം പ്രകടനങ്ങളും ഇത്തവണയുണ്ടാകും. ലോകമെങ്ങുമുളള വിവിധ രാജ്യങ്ങള്‍ ഗ്ലോബല്‍ വില്ലേജില്‍ വിനോദ-വിജ്ഞാന-സംഗീത പരിപാടികളുടെ ഭാഗമാകും.

രണ്ട് തരത്തിലാണ് ടിക്കറ്റുകള്‍. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ സന്ദർശിക്കാന്‍ സാധിക്കുന്ന ടിക്കറ്റും, എല്ലാ ദിവസവും സന്ദർശിക്കാന്‍ കഴിയുന്ന ടിക്കറ്റും ഇത്തവണ ലഭ്യമാകും. 22.50 ദി‍ർഹം മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് 10 ശതമാനം ഇളവ് ലഭിക്കും.

ഡ്രംസ് അവതരണത്തിന് പേരുകേട്ട ഐന്‍ജാ ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണ തിരിച്ചെത്തും. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 9 മണിക്ക് വെടിക്കെട്ടുണ്ടാകും.മെറി ഗോ റൗണ്ട് സ‍ർക്കസും മുംബൈ നൈറ്റ്സിന്‍റെ നൃത്തവും കൂടാതെ സർജിന്‍റെ സൈബർ സിറ്റി സ്റ്റണ്ട് ഷോയും സന്ദർശക‍ക്കായി ഒരുക്കിയിട്ടുണ്ട്. 2075 ലെ പറക്കും ബൈക്കും എല്‍ഇഡി ഘടിപ്പിച്ച കാറുമെല്ലാം ഈ പ്രകടനത്തില്‍ കാണാം. കുട്ടികള്‍ക്കായി പിജെ മാസ്കും പീറ്റർ റാബിറ്റും വണ്ടറേഴ്സും ഗ്ലോബല്‍ വില്ലേജിലെത്തും.

ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബായ് ആ‍ർടിഎ

സന്ദർശകർക്ക് ഗ്ലോബല്‍ വില്ലേജിലേക്ക് എത്തിച്ചേരാന്‍ ബസുകള്‍ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഗ്ലോബല്‍ വില്ലേജിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് നാല് ബസ് റൂട്ടുകളാണ് 18 മുതല്‍ ആരംഭിക്കുക. അല്‍ ഇത്തിഹാദ് ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ 40 മിനിറ്റിലും അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂറിലും ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് പുറപ്പെടും. മാള്‍ ഓഫ് എമിറേറ്റസ് ബസ് സ്റ്റേഷനില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്.ഗ്ലോബല്‍ വില്ലേജില്‍ ഇലക്ട്രിക് അബ്ര സര്‍വീസും ആര്‍ടിഎ പുനരാരംഭിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പരമ്പരാഗത ബോട്ടുകളാകും പാര്‍ക്കിലെ വാട്ടര്‍ കനാലിലൂടെ സഞ്ചരിക്കുക.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT