സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ 
Kerala News

ദുഷിച്ച സിനിമാ ലോകത്തെ പുതുക്കണം; രഞ്ജിത്തിനെതിരെ കേസെടുത്ത നടപടി സ്വാഗതം ചെയ്യുന്നു; സച്ചിദാനന്ദൻ

സിനിമാ ലോകം ദുഷിച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. ആ അന്തരീക്ഷം മാറ്റണം. ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കണം. ആരോപണ വിധേയരെ സിനിമ കോൺക്ലേവിൽനിന്ന് മാറ്റി നിർത്തുന്നതാണ് ഉചിതമെന്നും സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ. അവർ പങ്കെടുക്കുന്നത് കോൺക്ലേവിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.

രഞ്ജിത്തിനെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു. പരാതിയുണ്ടെങ്കിൽ എത്ര ഉന്നതനായാലും കേസെടുക്കണം. സിനിമ സംഘടനകളിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായി വായിച്ചിരുന്നു. അതിൽ ആരുടെയും പേര് പറയുന്നില്ല. ഇപ്പോൾ ചിലരുടെ പേരുകൾ വെളിപ്പെടുത്തുന്നുണ്ട്. കമ്മിറ്റികൾ പലതും ഇ​തുപോലെ ഉണ്ടായിട്ടുണ്ട്. എന്നാൽ, തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇത് അങ്ങനെ ആകരുത്. പരാതിക്കാർക്ക് പരാതി നൽകാനും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിയമസാധുതയുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തണം - സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

സിനിമ കോൺക്ലേവ് നവംബർ നാലാം വാരം കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടന ദിവസം തീരുമാനിക്കും. വിവിധ മേഖലകളിൽ നിന്നുള്ള 350 ക്ഷണിതാക്കൾ പങ്കെടുക്കും. സിനിമാനയം രൂപീകരിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. കെഎസ്എഫ്‍‍ഡിസിയ്ക്കാണ് ഏകോപന ചുമതല. കോൺക്ലേവിന് മുമ്പ് സിനിമാ സംഘടനകളുമായി ചർച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.

എന്നാൽ കോൺക്ലേവുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളത്. സർക്കാർ കോൺക്ലേവ് നടത്തിയാൽ തടയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യകത്മാക്കിയിരുന്നു. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് നടത്തുന്നതെന്ന് ഡബ്ല്യുസിസിയും ചോദിച്ചിരുന്നു.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT