Around us

ബിഹാറിലെ പാലം അപകടങ്ങളില്‍ കൂട്ട സസ്‌പെന്‍ഷന്‍; നടപടി നേരിട്ട് 16 എന്‍ജിനീയര്‍മാര്‍

ബിഹാറിലെ തുടര്‍ച്ചയായ പാലം അപകടങ്ങളില്‍ കൂട്ട നടപടി. ജലവിഭവ വകുപ്പിലെ 16 എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. 15 ദിവസത്തിനിടെ 10 പാലങ്ങള്‍ തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഷയം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ബിഹാര്‍ വികസന സെക്രട്ടറി ചൈതന്യ പ്രസാദ് പറഞ്ഞു. പാലങ്ങള്‍ നിര്‍മിച്ച കോണ്‍ട്രാക്ടര്‍മാരെ കണ്ടെത്തി അവരെ പ്രതിചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച സരണ്‍ ജില്ലയിലാണ് പത്താമത്തെ പാലം തകര്‍ന്നത്. ജില്ലയില്‍ 24 മണിക്കൂറിനിടെ തകര്‍ന്ന മൂന്നാമത്തെ പാലം കൂടിയായിരുന്നു ഇത്.

സിവാന്‍, സരണ്‍, മധുബനി, അരാരിയ, ഈസ്റ്റ് ചംപാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലായാണ് പത്തു പാലങ്ങള്‍ തകര്‍ന്നു വീണത്. അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമാ പഴയ പാലങ്ങള്‍ കണ്ടെത്തുന്നതിനായി അടിയന്തര സര്‍വേ നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മിക്കാനും അതിന് വരുന്ന ചെലവ് കുറ്റക്കാരായ കരാറുകാരില്‍ നിന്ന് ഈടാക്കാനുമാണ് നിര്‍ദേശം.

അതേസമയം സംസ്ഥാനത്ത് 12 പാലങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ടെന്നാണ് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് ആരോപിക്കുന്നത്. ബിഹാറിലെ ഈ അപകടങ്ങളെക്കുറിച്ച് നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരക്ഷരം പോലും മിണ്ടുന്നില്ലെന്ന് തേജസ്വി യാദവ് ആരോപിച്ചു. സദ്ഭരണത്തെയും അഴിമതി രഹിത ഭരണത്തെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT